सब्‍सक्राईब करें

क्या आप ईमेल पर नियमित कहानियां प्राप्त करना चाहेंगे?

नियमित अपडेट के लिए सब्‍सक्राईब करें।

5 mins read

സേവനം അനശ്വരമായ ഭാരത്തിനു വേണ്ടി!

പവൻ ശർമ്മ | മഹാരാഷ്ട്ര

parivartan-img

ചിലപ്പോഴൊക്കെ ജീവിതത്തിൽ പല രീതിയിലുള്ള  പ്രയാസങ്ങൾ ഒന്നിച്ചു് അനുഭവിക്കേണ്ടി വരുന്നു!  ഭോപ്പാലിനടുത്തുള്ള ഉയർന്ന തലത്തിലുള്ള ആളുകൾ താമസിക്കുന്ന അറോറ കോളനിയിലെ കൽപ്പന വിശ്വകർമ്മയുടെ കഥ അങ്ങനെയാണ്. ഗർഭിണിയും , ഒരു കാലിൽ ഗാംഗ്രീനും ബാധിച്ച കല്പന, കൂനിന്മേൽ കുരുവെന്നപോലെ കോവിടെന്ന മഹാമാരി വിവരിക്കാൻ പറ്റാത്ത രീതിയിലുള്ള  ബുദ്ധിമുട്ടുകൾ ആണ് അവരുടെ കുടുംബത്തിൽ  സൃഷ്ടിച്ചത്.  . അവളുടെ ഭർത്തൃ പിതാവ് ദ്വാരക പ്രസാദ് വിശ്വകർമ്മ കൊറോണ കാരണം ജീവിതവുമായി മല്ലിടുമ്പോൾ. മറുവശത്ത്, റിക്ഷാ ഡ്രൈവറായിരുന്ന ഭർത്താവിന്,  മുഴുവനായ ലോക്ക് ഡൗൺ കാരണം കാരണം ജോലി നഷ്ടപ്പെട്ടുദിവസങ്ങൾ മുന്നോട്ടു ചെല്ലുന്തോറും കുടുംബത്തിന്റെ ദൈനം ദിന ആവശ്യങ്ങൾ നിറവേറ്റാൻ ഗർഭിണിയായ കൽപ്പന  വളരെ അധികം ബുദ്ധിമുട്ടുന്നുണ്ടായിരുന്നു! സമയത്താണ് ഭോപ്പാലിലെ  സേവാഭാരതി മഹാനഗർ മഹിളാ സംയോജിക, ആഭ ദീദി കൽപ്പനയെക്കുറിച്ചും അവളുടെ ബുദ്ധിമുട്ടുകളെപ്പറ്റിയും അറിഞ്ഞത്. ആഭ ദീദിയും ഭോപ്പാലിലെ മറ്റ് സേവാഭാരതി പ്രവർത്തകരും കുടുംബത്തിന് ആവശ്യമുള്ളതെല്ലാം ചെയ്ത്പരിപാലിക്കുമെന്ന് ഉറച്ച തീരുമാനമെടുത്തു! കൽപ്പനയുടെ ഭാര്യാപിതാവിന് എല്ലാ വൈദ്യസഹായവും ചെയ്തു കൊടുത്തു എങ്കിലും കോവിഡെന്ന മഹാമാരിയിൽ നിന്നും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ അവർക്കു കഴിഞ്ഞില്ല. സേവാഭാരതിയുടെ കാര്യകർത്താക്കൾ ആദരവോടെ അദ്ദേഹത്തിന്റെ അന്ത്യകർമ്മങ്ങൾ എല്ലാ  ആചാരങ്ങളും പാലിച്ചു നിർവഹിച്ചു! കൂടാതെ അവർ ഗർഭിണിയായ കൽപ്പനയ്ക്കും കുടുംബത്തിനും റേഷനും പോഷകസമൃദ്ധമായ ഭക്ഷണവും നൽകി പരിപാലിച്ചു.


കൊറോണ പകർച്ചവ്യാധി പല ജീവിതങ്ങളിലേക്കും സങ്കൽപ്പിക്കാനാവാത്ത ബുദ്ധിമുട്ടുകൾ കൊണ്ടുവന്നു. അത്തരമൊരു കഥയാണ്  ജ്യോതിയുടേത്. ഇൻഡോറിലെ ബാധ് കോളനിയിൽ താമസിക്കുന്ന ജ്യോതിക്ക് ക്യാൻസർ ബാധിച്ച 8 വയസ്സുള്ള ഒരു മകളുണ്ട്. ജ്യോതി പല വീടുകളിലും തൂപ്പുതൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു, അതേസമയം ഭർത്താവ് റിക്ഷ ഓടിക്കുന്ന ജോലി ചെയ്യുകയായിരുന്നു. ലോക്ക് ഡൗൺ കാരണം ഇരുവർക്കും ജോലി നഷ്ടപ്പെട്ടു, ഭക്ഷണത്തിനു പോലും വളരെ അധികം ബുദ്ധിമുട്ടി.  കാൻസർ ബാധിതയായ പ്രിയപ്പെട്ട മകൾക്കു ചികിത്സ കൊടുക്കാൻ പോലും ഒരു മാർഗ്ഗവും കാണാതെ ബുദ്ധിമുട്ടിയ സമയം. അപ്പോഴാണ്  അവർ സേവാഭാരതിയുടെ  ഹെൽപ്പ് ലൈനിനെക്കുറിച്ച് അറിയുന്നത്.  റേഷൻ കിട്ടാൻ വേണ്ടി വിളിച്ച ജ്യോതിയുടെ ഹൃദയഭേദകമായ കരച്ചിൽ പ്രാന്ത് സംയോജിക സുനിത ദീദി ഇപ്പോഴും ഓർക്കുന്നു. രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ സന്നദ്ധപ്രവർത്തകർ കുടുംബത്തിന് റേഷൻ നൽകുക മാത്രമല്ല, ലോക്ക് ഡൗൺ കഴിയുന്നതുവരെ അവരുടെ എല്ലാ ആവശ്യങ്ങളും സാധിച്ചു കൊടുത്തു !

മെയിൻ റഹൂൻ നാ രഹൂൻ, ഭാരത് യേ രെഹാന ചാഹിയേ!" (ഞാൻ ജീവിച്ചാലും ഇല്ലെങ്കിലും , ഭാരതം എന്നും ജീവിച്ചിരിക്കണം!) പ്രസിദ്ധമായ സിനിമ മണികർണ്ണികയിലെ ഗാന ശകലം നമ്മുടെ രാജ്യത്തെ സംഘ കാര്യകർത്താക്കളുടെ പ്രവർത്തനം കൃത്യമായി വിവരിക്കുന്നു. വരികൾക്കുള്ള ഉത്തമമായ ഉദാഹരണമാണ് സിധി ജില്ലയിലെ ജില്ലാ സേവാപ്രമുഖ് ആശിഷ് ജിയുടെ കഥ. ആശിഷ്  ജി പകർച്ച വ്യാധിയുടെ സമയത്ത് വിശ്രമമില്ലാതെ ജോലി ചെയ്യുകയായിരുന്നു, ആളുകളെ സേവിക്കുക എന്ന ഏക ചിന്ത, അവസാനം അദ്ദേഹം തന്നെ കോവിഡ് പോസിറ്റീവ് ആയി , അദ്ദേഹത്തെ റെവയിലെ കുഷഭൗ താക്കറെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ ആശിഷ് ജി തൻ്റെ ജീവിതവുമായി കോവിഡിനെതിരെ മല്ലിടുന്നുണ്ടായിരുന്നു. എന്നാൽ ഓക്സിജൻ സിലിണ്ടർ ലഭിക്കാത്ത ഗുരുതരമായ ഒരു രോഗിയെക്കുറിച്ച് അറിഞ്ഞ അദ്ദേഹം ഉടൻ തന്നെ രോഗിക്കായി തൻ്റെ സിലിണ്ടർ ഉപേക്ഷിച്ചു. അതാണ് ധൈര്യം. സംഘ കാര്യകർത്താക്കളുടെ സംവേദനക്ഷമത അതാണ് ! ആശിഷ് ജി തന്റെ ഓക്സിജൻ സിലിണ്ടർ വ്യക്തിക്ക് വാഗ്ദാനം ചെയ്യുകയും ഏകദേശം 3 മണിക്കൂർ കർപ്പൂരം ഉപയോഗിച്ച് ശ്വസിക്കുകയും ചെയ്തു. ഇപ്പോൾ, അദ്ദേഹവും മറ്റേ സ്ത്രീ രോഗിയും പൂർണ ആരോഗ്യവാനും ആരോഗ്യവതിയും ആണ്.

മധ്യക്ഷേത്രത്തിന്റെ  ക്ഷേത്ര കാര്യാവഹ് അശോക് അഗ്രവാൾ ജി പറയുന്നു, മുഴുവൻ മേഖലയിലും രാഷ്ട്രീയ സ്വയംസേവക സംഘത്തിൻറെ   പ്രവർത്തകർ സമൂഹത്തിൻറെ  ആവശ്യങ്ങൾക്ക് വേണ്ടി എപ്പോഴും നിലകൊണ്ടു.  589 ഹെൽപ് ലൈൻ സെൻററുകൾ  , 123 ഐസൊലേഷന് സെൻററുകൾ , 17 കോവിഡ് കെയര് സെൻററുകൾ എന്നിവയ്ക്കൊപ്പം 649 കേന്ദ്രങ്ങളില് നിന്ന് വിവിധ പ്രദേശങ്ങളിലേക്ക് 40,624 ഭക്ഷണ പാക്കറ്റുകളും രാഷ്ട്രീയ സ്വയംസേവക സംഘം വിതരണം ചെയ്തു. സേവാ പദ്ധതികളിലെല്ലാം കൂടി , ഏകദേശം 11077 സംഘ കാര്യകർത്താകൾ പങ്കു ചേർന്നു !

രത്ലാമിലെ പഞ്ചെഡ് പട്ടണത്തിൻറെ വിജയഗാഥ വ്യത്യസ്തവും എന്നാൽ സമാനതകളില്ലാത്തതുമാണ് . ഇവിടെ, പട്ടണത്തിലെ ആളുകൾക്ക് പൂർണ്ണമായും (100%) വാക്സിനേഷൻ നൽകിയാണ് സ്വയംസേവകർ റെക്കോർഡ് സ്ഥാപിച്ചത്. പഞ്ചേഡിൻറെ മരണസംഖ്യ 30 കവിഞ്ഞപ്പോൾ, ഗ്രാമത്തിൽ നിന്ന് കൊറോണയെ പൂർണ്ണമായും തുരത്താൻ യുവ സ്വയംസേവകർ പ്രതിജ്ഞയെടുത്തു. ആദ്യം, അണുബാധയുമായി ആർക്കും വരാൻ കഴിയാത്ത വിധം അവർ ഗ്രാമം മുഴുവൻ അടച്ചു. പിന്നീട്, വാക്സിനേഷന് അർഹരായ ആളുകളെ രജിസ്റ്റർ ചെയ്യാൻ പ്രവർത്തകർ വീടുവീടാന്തരം സന്ദർശനം നടത്തുകയും തുടർന്ന് ഓരോരുത്തർക്കായി  വാക്സിനേഷൻ നൽകി 100% പൂർത്തീകരിക്കുകയും ചെയ്തു..


കൊറോണയുടെ രണ്ടാമത്തെ തരംഗം വനപ്രദേശങ്ങൾ പോലുള്ള ഏറ്റവും വിദൂര സ്ഥലങ്ങളെ പോലും വെറുതെ വിട്ടില്ല. കൊറോണ തടയുന്നതിനുള്ള സവിശേഷമായ പദ്ധതിക്ക് മദ്ധ്യപ്രദേശിലെ ഖണ്ഡ്വ ജില്ല സാക്ഷ്യം വഹിച്ചു. ഖണ്ഡ്വ ജില്ലയിലെ വിഭാഗ് സേവാ പ്രമുഖ് അതുൽ ഷാ ജി റിപ്പോർട്ട് ചെയ്തത്, ഗോത്രവർഗ്ഗ  പ്രദേശങ്ങളിൽ  നിന്ന് ആരും തന്നെ കോവിഡ് പരിശോധനക്കോ ആശുപത്രി സന്ദർശിക്കാനോ തയ്യാറായിരുന്നില്ല.. ജലദോഷം, ചുമ, പനി എന്നിവ ബാധിക്കുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചു വന്നുതൽഫലമായി മരണങ്ങളുടെ എണ്ണവും വർദ്ധിച്ചു. സമയത്താണ് ഇൻഡോറിലെ പ്രശസ്തമായ ഗോകുൽദാസ് ആശുപത്രിയിലെ മുതിർന്ന ഡോക്ടർമാർ, ഗ്രാമങ്ങളിലുള്ള ഡോക്ടർമാരെ കോവിഡ് ടെസ്റ്റിംഗ് പരിശീലിപ്പിച്ചു, അങ്ങനെ അവർക്ക് ഗ്രാമത്തിൽ തന്നെ വിപുലമായ കോവിഡ് ടെസ്റ്റിംഗ് നടത്താൻ കഴിഞ്ഞുആശുപത്രി പ്രാഥമിക മരുന്നുകൾ ഗോത്രപ്രദേശങ്ങളിൽ ലഭ്യമാക്കി. പ്രാദേശിക ഡോക്ടർമാരുടെ  സംഘം ഗുഡി, സിങ്കോട്ട്, ബോർഗാൺ, ഗുലൈ മാൽ, റോഷ്നി, പതജൻ, ജിൻജാരി, ഗോൾഖേഡ, ജുമ്മർഖാലി എന്നീ മറ്റ് അയൽ ഗ്രാമങ്ങളിൽ 14 ഒപിഡികളിലൂടെ എത്തി . രോഗികളെ ചികിൽസിച്ചു. ശ്രമം നൂറുകണക്കിന് ഗോത്രജനതയുടെ ജീവൻ രക്ഷിച്ചു.

826 Views
अगली कहानी